Wednesday, August 31, 2011

സി.ഐ. ഡി കുമാറും ഡെത്ത്‌ ലൈറ്റും

 സുരേഷ്‌ കീഴില്ലം 
സി ഐ ഡി കുമാറിനെ, ഒരു പക്ഷേ നിങ്ങളാരും അറിയില്ല. 
കാരണം, ഒരു ആറാം ക്ളാസുകാരണ്റ്റെ വരയിട്ട നോട്ടുബുക്കില്‍, ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ക്കിടയില്‍ നിന്ന്‌, ആ അമാനുഷികനായ ഡിക്ടറ്റീവിനെ പരിചയപ്പെട്ടത്‌ വളരെ കുറച്ചുപേര്‍ മാത്രമാണ്‌. 
കൈമാറി വായിച്ചുപോയ മുന്നിലേയും പിന്നിലേയും ബഞ്ചുകളിലിരുന്ന ആണ്‍കുട്ടികളുടെ നിര. 
ക്ളാസ്‌ സമയത്ത്‌ കുമാറിണ്റ്റെ സാഹസികത പങ്കുവെക്കുന്നതിനിടയില്‍, കയ്യോടെ നോട്ടുബുക്ക്‌ പിടിച്ചെടുത്ത സ്വര്‍ണ്ണകുമാരിയമ്മ സാര്‍... 
ശിക്ഷയാണ്‌ പ്രതീക്ഷിച്ചത്‌. 
ഡിക്ടറ്റീവ്‌ നോവലോ ? ഞാനൊന്നു വായിച്ചുനോക്കട്ടേയെന്നും പറഞ്ഞ്‌ ബുക്ക്‌ മേശപ്പുറത്ത്‌ മാറ്റി വെച്ചപ്പേള്‍ ഉള്ളുകാളി. 
പിറ്റേന്ന്‌ ഇനിയുമെഴുതണം എന്ന പ്രോത്സാഹനത്തോടെ ബുക്ക്‌ മടക്കിതന്നപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.
കോട്ടയം പുഷ്പനാഥിനും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയ്ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന്‌ അറിഞ്ഞു. ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയിലേയ്ക്കും ഷെര്‍ലക്‌ ഹോംസിലേയ്ക്കും അപസര്‍പ്പക കഥകളുടെ ലോകത്തുനിന്ന്‌ മറ്റ്‌ സാഹിത്യത്തിണ്റ്റെ ചക്രവാളങ്ങളിലേയ്ക്കും വായന മാറി. 
വരയിട്ടതും ഇടാത്തതുമായ നോട്ടു ബുക്കിണ്റ്റെ താളുകളില്‍ നിന്നും മലയാളത്തിലെ പല ആനുകാലികങ്ങളിലേയ്ക്കും ആകാശവാണിയിലേയ്ക്കുമൊക്കെ രചനകള്‍ ചേക്കേറി. 
സ്വന്തം പുസ്തകങ്ങള്‍ പുറത്തിറങ്ങി. 
എഴുത്തിണ്റ്റെ പേരില്‍, ക്ളാസു മുറിയ്ക്കപ്പുറം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. 
മലയാളക്കരയുടെ ഏതൊരു മൂലയിലും ഏറെ അടുപ്പമുള്ള അക്ഷര സൌഹ്യദങ്ങളുണ്ടായി. കേരളത്തിലുടനീളം സാഹിത്യ ക്ളാസുകളിലൂടെയും സാംസ്കാരിക ഇടങ്ങളിലൂടെയും അലഞ്ഞു നടന്നു.
ആറാം ക്ളാസിലെ കാലിളകുന്ന ബഞ്ചില്‍ നിന്ന്‌ മഹാസാഹിത്യകാരനായി ഉദിച്ചുയര്‍ന്ന, എനിയ്ക്ക്‌ എഴുതുമ്പോള്‍ പിന്നീട്‌ പയ്യെ പയ്യെ ഭയം തോന്നി തുടങ്ങി. 
എഴുത്തിണ്റ്റെ ആഴങ്ങളെക്കുറിച്ചു വന്ന ബോദ്ധ്യം. 
ഒപ്പം, ഞാനെഴുതിയില്ലെങ്കിലും ലോകത്തിന്‌ ഒന്നും സംഭവിയ്ക്കില്ലെന്ന തിരിച്ചറിവ്‌. 
എന്നിട്ടും, ഇപ്പോള്‍ ഞാന്‍ ഈ പേന കയ്യിലെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌ ? 
കാക്കി ട്രൌസറും മുഷിഞ്ഞു നാറുന്ന വെള്ള ഷര്‍ട്ടുമിട്ട, കുറച്ചുപേര്‍ എണ്റ്റ ബഞ്ചിലിപ്പോള്‍ ഉണ്ട്‌. 
അല്‍പം പോലും അഴുക്കില്ലാത്ത, വെള്ള സാരിയുടുത്ത ഒരു ടീച്ചറും. 
അവരെന്നോട്‌ കീറിപ്പറിഞ്ഞു തുടങ്ങിയ എണ്റ്റെ നോട്ടു ബുക്ക്‌ ചോദിയ്ക്കുന്നു. 
കുതൂഹലം നിറഞ്ഞ കണ്ണുകളോടെ, എണ്റ്റെ അക്ഷരത്തെറ്റുകളില്‍ പരതുന്നു. 
കറുത്ത നെടുനീളന്‍ ഗൌണിട്ട ചക്രപാണിയെന്ന ദുഷ്ട ശാസ്ത്രജ്ഞണ്റ്റെ ഡെത്ത്‌ ലൈറ്റ്‌ സി.ഐ. ഡി കുമാറിണ്റ്റെ മേല്‍ വീഴുമോ ?
(കഥ തുടരുമോ) 
കീഴില്ലം സര്‍ക്കാര്‍ യു.പി സ്കൂളിണ്റ്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സ്മരണികയില്‍ എഴുതിയത്‌. (2010)