Sunday, September 23, 2007

ആബേലച്ചന്‍ നല്ലവനാകുന്ന വിധം

ചെറുകഥ
ആബേലച്ചന്‍ നല്ലവനാകുന്ന വിധം
സുരേഷ്‌ കീഴില്ലം

ഒടുവില്‍ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന്‌ ഒരു നെടുവീര്‍പ്പോടെ തീരുമാനിച്ച്‌ ഉറപ്പിച്ചതായിരുന്നു അന്നും ഫാദര്‍ ആബേല്‍.
ആസ്തമയുടെ കുറുകല്‍ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വെറുതെ പുറത്തിറങ്ങിയതാണ്‌ അദ്ദേഹം.
യാക്കോബ്‌ വൈകിയേ വരികയൊള്ളല്ലോ.മണി പത്തുകഴിഞ്ഞു.കിടക്കുംമുന്‍പ്‌ പള്ളിമേടയുടേയും കുശിനിയുടേയും വാതില്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക.
യാക്കോബുണ്ടെങ്കില്‍ ഒന്നും വേണ്ട.അതൊക്കെ അവണ്റ്റെ ജോലിയാണ്‌.
കയ്യില്‍ നാലുസെല്ലിണ്റ്റെ ടോര്‍ച്ചുണ്ടായിരുന്നെങ്കിലും ഫാദര്‍ ആബേല്‍ അതു തെളിച്ചിരുന്നില്ല.
നിലാവില്ല.എന്നാല്‍ അത്ര ഇരുട്ടുണ്ടെന്നും ഫാദറിനു തോന്നിയില്ല.
കുശിനിയുടെ വരാന്തയില്‍ നിന്ന്‌ സത്യത്തില്‍ സെമിത്തേരിയിലേക്ക്‌ നോക്കിയത്‌ മിന്നാമിനുങ്ങുകളെ കണ്ടിട്ടാണ്‌.
അവിടെ അവയുടെ ഉത്സവമായിരുന്നു.നല്ല ഇരുട്ടില്‍ അതൊരു കാഴ്ച തന്നെയാണ്‌.
അത്‌ നോക്കി ഫാദര്‍ ആബേല്‍ തെല്ലൊന്ന്‌ നിന്ന്‌ പോയി.പിന്നെ എപ്പോഴൊ തണ്റ്റെ ടോര്‍ച്ച്‌ നീട്ടിത്തെളിച്ച്‌,സെമിത്തേരിയിലേക്ക്‌ ഫാദര്‍ ആബേല്‍ വെളിച്ചത്തിണ്റ്റെ ഒരു വാളുവീശി.
ഫാദര്‍ ആബേലിന്‌ തനിക്കുടനെയൊന്നും ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ലെന്ന്‌ അങ്ങനെയാണ്‌ പിന്നെയും ബോദ്ധ്യപ്പെട്ടത്‌.
അല്ലെങ്കില്‍,ഇവിടെ എറണാകുളത്തുനിന്നും കൊല്ലത്തുള്ള ഫ്രാന്‍സിസ്‌ അച്ചനെ കാണാന്‍ വൈകിട്ടു പുറപ്പെട്ട യാക്കോബിണ്റ്റെ മുഖത്തുവീഴണോ,ആബേലച്ചണ്റ്റെ വെളിച്ചത്തിണ്റ്റെ വാള്‌?
യാക്കോബില്‍ നിന്നും അനായാസം തെന്നിമാറിയ കൂര്‍ത്തവാള്‌ ഉറക്കച്ചടവുള്ള അവളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറണോ?
പിന്നെ അവിടെ നിന്നും താഴോട്ടിറങ്ങി വരണ്ടുണങ്ങിയ മുലകളില്‍ ഒരു ചുവന്ന വൃണം പോലെ തിണര്‍ത്തുകിടക്കണോ?
വല്ലാത്തൊരു കുസൃതിയോടെ അത്‌ പിന്നെയും.....
യാക്കോബും പെണ്ണും ഒരു കുരിശിനു പിന്നില്‍ മറഞ്ഞു.
ടോര്‍ച്ച്‌ കെടുത്തി ഫാദര്‍ ആബേല്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു.
സെമിത്തേരിയിലാകട്ടെ അപ്പോഴും മിന്നാമിനുങ്ങുകളുടെ ....
മകരത്തിലെ ഒരു തണുത്ത രാത്രിയിലാണ്‌ വികാരിമുറിയുടെ വാതിലില്‍ വന്ന്‌ യാക്കോബ്‌ മുട്ടിവിളിച്ചതെന്ന്‌ ഫാദര്‍ ഓര്‍ത്തു.
പാളിപോയ ഒരു ജനാലയില്‍ക്കൂടി വാള്‍ത്തലപോലെ പാളി വീശുന്ന കാറ്റും രാത്രിവണ്ടികളുടെ കൂര്‍ത്ത വെളിച്ചങ്ങളും ഫാദര്‍ ആബേലിണ്റ്റെ ഉറക്കം കെടുത്തിക്കളഞ്ഞിരുന്നു.അദ്ദേഹത്തിണ്റ്റെ നെഞ്ചിന്‍കൂടിനുള്ളില്‍ കഫത്തിണ്റ്റെ കുറുകലും നിലക്കാത്ത ഒരുതരം ചുമയും ഒത്തിരി ശക്തിപ്രാപിച്ചിരുന്നു.
നാളെത്തന്നെ ഒരു പത്രക്കടലാസ്‌ ഉപയോഗിച്ച്‌ ജനല്‍പ്പഴുതടയ്ക്കണമെന്ന്‌ ഫാദര്‍ തീര്‍ച്ചപ്പെടുത്തി.
ഇന്നു വയ്യ.
ഫാദര്‍ ആബേല്‍ പുതപ്പിനടിയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി കിടുകിടുത്തങ്ങനെ..
അപ്പോഴാണ്‌ യാക്കോബ്‌ ഒരൌചിത്യവുമില്ലാതെ....
വാതില്‍ തുറന്നതും മകരമഞ്ഞും യാക്കോബും ഒപ്പം മുറിയിലേക്ക്‌ അടിച്ചുകയറി.
വാതിലടച്ചു തഴുതിട്ടത്‌ യാക്കോബാണ്‌. അടിയിളക്കുന്ന ഒരു ചുമയില്‍ ഫാദര്‍ ആബേല്‍ നിലയുറയ്ക്കാതെ കട്ടിലിലിരുന്നു.ചുമയുടെ കടുത്ത കമ്പനങ്ങള്‍ ശിഥിലമാക്കിയ കാഴ്ചയുടെ പെരുക്കങ്ങള്‍ കൂട്ടിപ്പെറുക്കിയെടുത്ത്‌ ഫാദര്‍ യാക്കോബിനെ അളന്നു.
മകരമഞ്ഞിന്‌ വിധേയപ്പെടാത്ത എണ്ണപറ്റാത്ത പാറിയ മുടി.
ചെമന്നു ചെറുതായ കണ്ണുകള്‍.
എഴുന്ന്‌ നില്‍ക്കുന്ന ഒരുതരം മീശ.
വക്രിച്ച്‌ ക്രൂരമായി കറുത്ത ചുണ്ടുകള്‍.
കൈകള്‍ ഇറക്കിയിട്ട കുപ്പായം.
ഫാദര്‍ ആബേലിന്‌ ഭയം തോന്നിയതേയില്ല.വര്‍ദ്ധിച്ചുവന്ന വന്ന അസഹിഷ്ണുതയും ദേഷ്യവുമാകട്ടെ നീണ്ടവസാനിയ്ക്കാത്ത ചുമയില്‍ പ്രകടിപ്പിയ്ക്കാനുമായില്ല.
പക്ഷെ,അത്‌ നന്നായി.
കൃത്യസമയത്താണ്‌ അദ്ദേഹം യൂഗോവിണ്റ്റെ ആ മെത്രാനെ പറ്റി ഓര്‍ത്തത്‌-ബിയാണ്ട്‌ റവന്യു മിറിയേല്‍. അതുകൊണ്ടുതന്നെ,യാക്കോബിണ്റ്റെ മുഖത്തെ അവശത ഫാദര്‍ അടുത്തനിമിഷം തിരിച്ചറിഞ്ഞു.അവനു നല്ല വിശപ്പുണ്ടാകുമെന്ന്‌ ഫാദര്‍ ഉറപ്പിച്ചു.
ഒരു വെള്ളിക്കുരിശോ,മെഴുകുതിരിക്കാലോ കൊണ്ട്‌ അവന്‍ അവിടംവിട്ടു പോകുമെന്ന്‌ അദ്ദേഹത്തിന്‌ നല്ല നിശ്ചയമുണ്ടായിരുന്നു.എന്നിട്ടും...
എന്നാ ഒര്‌ തണുപ്പ്‌ എന്നും പറഞ്ഞ്‌ വന്ന അന്നുതന്നെ യാക്കോബ്‌ പാളി പോയ ജനാലയില്‍ കടലാസൊട്ടിച്ചു. ഫാദര്‍ ആബേല്‍ മെല്ലെ എഴുന്നേറ്റ്‌ സ്റ്റൌവിണ്റ്റെ തിരി നീട്ടി.അത്‌ കത്തിച്ചതും കാപ്പിയിട്ടതും യാക്കോബാണ്‌.
യാക്കോബ്‌ പിന്നെ പോയതേയില്ല. ആബേലച്ചണ്റ്റെ കുശിനിക്കാരനായി.
ആ കുശിനിക്കാരന്‍ യാക്കോബിനെയാണ്‌ ഇന്ന്‌ വൈകിട്ട്‌ ഫാദര്‍ ആബേല്‍ ,ഫ്രാന്‍സിസച്ചനടുത്തേയ്ക്ക്‌ വിട്ടത്‌.ആ യാക്കോബിനെ തന്നെയാണിന്ന്‌ പള്ളിസെമിത്തേരിയില്‍....അതും ഒരു .... മുറിയിലെത്തുമ്പോഴേയ്ക്കും ഫാദര്‍ ആബേല്‍ ആകെ കിതച്ചു പോയിരുന്നു.
നെഞ്ചില്‍ കാട്ടുപൂച്ചകളുടെ കടിപിടി.
ഫാദര്‍ ആബേല്‍ ഇനി ഓര്‍ക്കുന്നത്‌ ക്ളാരയെയാണ്‌.
ക്ളാര.
ഇരുപതുവയസ്‌.
നല്ല പ്രായത്തിണ്റ്റെ തുടിപ്പ്‌.
ആ ഇടയ്ക്ക്‌ ഫാദര്‍ അവിടെ വികാരിയായി വന്നതേയൊള്ളു.
അച്ചനു പ്രായം ഒരിരുപത്തിയഞ്ച്‌..ഇരുപത്തിയാറ്‌..
അന്നത്തെ കുശിനിക്കാരന്‍ കറിയാച്ചണ്റ്റെ മകളാണ്‌ അവള്‍-ക്ളാര. അപ്പച്ചനെ സഹായിക്കുന്ന ക്ളാര. വികാരിമുറിയുടെ ചുറ്റും വിഷവിത്തുവിതച്ച്‌ അവളങ്ങനെ...
അവള്‍ അപ്പച്ചനെ സഹായിക്കുന്നതെ ഉണ്ടായിരുന്നൊള്ളു.
ഫാദര്‍ ആബേലെന്തു ചെയ്യും?
വേദപുസ്തകം മലര്‍ക്കെ തുറന്ന്‌,അതിലേയ്ക്ക്‌ തണ്റ്റെ കണ്ണും മനസ്സും ശ്വാസംമുട്ടും മട്ടില്‍ ക്രൂരമായ്‌ മുക്കിപ്പിടിക്കുന്നു അദ്ദേഹം.
അങ്ങനെയിരിയ്ക്കെയാണ്‌ അരവിന്ദന്‍ വരുന്നത്‌. ഡിഗ്രിക്ളാസിലെ സഹപാഠി.
പക്ഷെ അപകടമാണ്‌.
അടിയന്തിരാവസ്ഥക്കാലം-അരവിന്ദനോ കമ്മ്യൂണിസ്റ്റും.
അരവിന്ദണ്റ്റെ കൌശലപൂര്‍വ്വമുള്ള കണ്ടെത്തലായിരുന്നു ആബേലിണ്റ്റെ പള്ളിമേട.
പോലീസ്‌ വിസിലും ബൂട്ട്സും പതിയാത്തിടം.ആര്‍ക്കും സംശയമേ തോന്നില്ല.
ഫാദര്‍ ആബേലെന്തു ചെയ്യും.അവനൊരു കമ്മ്യൂണിസ്റ്റാണെങ്കിലും....
അവനവിടെ അഭയം കിട്ടി.
അരവിന്ദന്‍ ജോണച്ചനായി അവിടെ പാര്‍ത്തത്‌ രണ്ടു മുഴുവന്‍ മാസങ്ങളുമാണ്‌.
അന്നിതു പോലൊരു രാത്രി.
കുശിനിയുടെ വരാന്തയില്‍.....അരവിന്ദണ്റ്റെ കറുത്തു മെലിഞ്ഞ കാലുകളും....ക്ളാരയുടെ വെളുത്തു തുടുത്ത കാലുകളും...
അത്രയേ ഫാദര്‍ ആബേല്‍ കണ്ടൊള്ളു.
അന്നു രാത്രി എപ്പോഴോ ആബേലച്ചനോട്‌ ഒരു വാക്കു മിണ്ടാതെ അരവിന്ദന്‍ പോയി.
പിറ്റേന്ന്‌ ,പഴകിയ കുമ്പസാരക്കൂടിന്‌ അപ്പുറത്തുനിന്ന്‌ ക്ളാര വെറുതെ കരയുക മാത്രം ചെയ്തു.
ഫാദര്‍ ആബേലാകട്ടെ,കണ്ണുകളിറുക്കിയടച്ച്‌ ക്ളാരയുടെ വെളുത്തുതുടുത്ത കാലുകള്‍ക്ക്‌ മേലുള്ള നഗ്നത സങ്കല്‍പിയ്ക്കാന്‍ യത്നിയ്ക്കുകയും.
ക്ളാരയ്ക്കും ഇപ്പോള്‍ നന്നായി പ്രായം ചെന്നിരിക്കുമെന്ന്‌ ആബേലച്ചന്‍ വെറുതെ ഓര്‍ത്തു.
തണ്റ്റെ നരച്ചു പഞ്ഞിപോലായ താടിയില്‍ തടവിക്കൊണ്ട്‌ ആബേലച്ചന്‍ പകുതിമാത്രം തുറന്ന വാതില്‍പ്പാളിയിലൂടെ പുറത്തേക്കുനോക്കി.
ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങുന്നത്‌ ഫാദര്‍ ആബേല്‍ കണ്ടു.
പിന്നെയവ ഒന്നൊന്നായി പെയ്തിറങ്ങുന്ന്ത്‌.
നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളായി സെമിത്തേരിയില്‍ പൊട്ടി വീഴുന്നു.
അവയാകെ ഒരാഘോഷത്തിമര്‍പ്പോടെ ആബേലച്ചണ്റ്റെ മുറിയിലേയ്ക്കു വരികയാണ്‌,ഇനി.
ആകപ്പാടെ ഒരു വല്ലായ്മയോടെ യാക്കോബ്‌ വരുമ്പോള്‍ വികാരിമുറിയില്‍ മിന്നാമിനുങ്ങകളുടെ മഹോത്സവം കണ്ടവന്‍ അന്തംവിടുമെന്ന്‌ ഫാദര്‍ ആബേല്‍ ഓര്‍ത്തു.
അവന്‍ പരിസരം മറന്ന്‌ അലറി വിളിക്കും.
ഓടിച്ചെന്ന്‌ കൂട്ടമണി മുഴക്കും.
ഇടവകയാകെ ഇളകിമറിഞ്ഞിങ്ങുപോരും.
അവര്‍ ഓരോരുത്തരും പരസ്പരം പറയും.
ആബേലച്ചന്‍ എത്ര നല്ല...

പിമ്പ്‌

ചെറുകഥ
പിമ്പ്‌
സുരേഷ്‌ കീഴില്ലം
1. സപ്ന മരിയ എന്ന ഭാര്യ
സപ്ന മരിയ മാത്യൂസ്‌ ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്‌ അവളുടെ ഭര്‍ത്താവിനെയല്ല.
അയാള്‍ ഷാര്‍പ്പ്‌ എയിറ്റ്‌ തേര്‍ട്ടിയ്ക്ക്‌ തന്നെ ഓഫീസിലേയ്ക്ക്‌ തിരിച്ചിരുന്നു. അയാളെ സപ്ന ഓഫീസിലേയ്ക്ക്‌ അയച്ചിരുന്നു. കൃത്യസമയത്ത്‌ അങ്ങേരെ ഓഫിസിലേയ്ക്ക്‌ അയക്കാന്‍ സപ്ന പെടുന്നപാട്‌ ചെറുതല്ല.
എട്ടരയ്ക്ക്‌ ഓഫീസിലേയ്ക്ക്‌ പോകേണ്ട അയാള്‍ ഏഴുമണി വരെ ബോധംകെട്ടു തന്നെയാണ്‌ ഉറങ്ങുന്നത്‌. അടുക്കളയില്‍ നിന്ന്‌ ഓരോ പത്തുമിനിട്ടിടവിട്ട്‌ അവള്‍ വന്ന്‌ അയാളെ വിളിച്ചുകൊണ്ടിരിയ്ക്കണം. ഒരു സാധാരണ ഗുമസ്തണ്റ്റെ ആലസ്യത്തോടെ അയാള്‍ പിന്നെയും ആ കിടപ്പ്‌ തുടരും.
തലേന്ന്‌ എന്തുമലമറിച്ചിട്ടാണ്‌ ഇങ്ങേര്‍ക്കിത്ര ക്ഷീണം എന്ന ക്രോധത്തോടെ ഒടുവില്‍ സപ്ന അയാളെ കട്ടിലില്‍ നിന്ന്‌ അടര്‍ത്തിമാറ്റുന്നു.
ന്യൂസ്പേപ്പര്‍ കയ്യില്‍പിടിപ്പിച്ച്‌ കക്കൂസിലേയ്ക്ക്‌ തള്ളുന്നു.
അടുക്കളയില്‍ നിന്ന്‌ ഓരോ അഞ്ചുമിനിറ്റിടവിട്ട്‌ വന്ന്‌ ബാത്ത്‌റൂമിണ്റ്റെ കതകില്‍ ഇടിയ്ക്കുന്നു. ഇത്രയൊക്കെ ബുദ്ധിമുട്ടിയാണ്‌ സപ്ന തണ്റ്റെ ഭര്‍ത്താവിനെ കൃത്യസമയത്ത്‌ ഓഫീസില്‍ അയയ്ക്കുന്നത്‌. എല്ലാം കഴിഞ്ഞ്‌ പോകാന്‍ നേരം തണ്റ്റെ പഴയ സ്കൂട്ടര്‍ സ്റ്റാണ്റ്റില്‍ നിന്നിറക്കി പതിവുപോലെ, പെട്രോളിറങ്ങാന്‍ അയാളത്‌ ചെരിച്ചുപിടിയ്ക്കും. അതുകാണുമ്പോള്‍ സപ്നയ്ക്ക്‌ വല്ലാത്തൊരു അശ്ളീലം തോന്നും. (സപ്ന മരിയ മാത്യൂസ്‌ സാറാ ജോസഫിണ്റ്റെ സ്കൂട്ടര്‍ എന്ന വായിച്ചിട്ടില്ല, കെട്ടോ. അവള്‍ ഒരു ഫെമിനിസ്റ്റുമല്ല).
ആയാസപ്പെട്ട്‌ അയാള്‍ കിക്കറടിയ്ക്കുന്നു.
സ്റ്റാര്‍ട്ടാവില്ല.
പിന്നെയും വണ്ടി ചെരിച്ചുപിടിയ്ക്കുന്നു.
ഇതൊക്കെ എത്ര അസഹ്യമായാലും അയാള്‍ ഗേറ്റുകടന്നു പോകവെ, കൈവീശി യാത്രാമംഗളം നേര്‍ന്നിട്ടേ അവള്‍ വീടിന്നകത്തേയ്ക്ക്‌ പോകൂ...
ഇനി അടുക്കള ജോലികളൊക്കെ ഒതുക്കി, കുളിച്ചൊരുങ്ങി സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്ക്കുകയാണ്‌. സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്ക്കുന്നത്‌ അവളുടെ ഭര്‍ത്താവിനെയല്ല.
കൃത്യം പത്തുമണിയ്ക്ക്‌, ഒരു കള്ളനെപ്പോലെ പതുങ്ങി നൌഷാദ്‌ റാഫിയുടെ ഗ്രേ കളര്‍ മാരുതി വരും. സപ്ന കൂടുതല്‍ ഉത്സാഹവതിയായി.
2. മാത്യൂസ്‌ വര്‍ഗീസ്‌ എന്ന ഭര്‍ത്താവ്‌
കൃത്യം ഒമ്പത്‌ മുപ്പതിന്‌ ഓഫീസിലെത്തി ചേര്‍ന്ന മാത്യൂസ്‌ വര്‍ഗീസ്‌ സ്കൂട്ടര്‍ ഓഫീസിനു മുന്നില്‍ പാര്‍ക്കുചെയ്തു.
ഇന്നും പതിവുപോലെ അയാള്‍ നേരത്തെ തന്നെ ഓഫീസിലെത്തിയിരിയ്ക്കുകയാണ്‌.ഒരു സിഗററ്റ്‌ വലിച്ച്‌ ഫ്രഷായി പതുക്കെ ചെയറിലേയ്ക്ക്‌ ചെന്നാല്‍ മതി. ഇനിയും അരമണിക്കൂറ്‍ കൂടി സമയമുണ്ട്‌.
വിവാഹം കഴിഞ്ഞ്‌ ഒരിയ്ക്കല്‍ പോലും അയാള്‍ ഓഫീസില്‍ കൃത്യസമയം പാലിയ്ക്കാതിരുന്നിട്ടില്ല.
അത്‌ തീര്‍ച്ചയായും അയാളുടെ മിടുക്കൊന്നുമല്ലെന്ന്‌ അയാള്‍ക്ക്‌ തന്നെ ബോദ്ധ്യമുണ്ട്‌. അയാളുടെ ഭാര്യ അത്ര സമര്‍ത്ഥയാണ്‌. തലേന്നത്തെ കമ്പനി എത്ര ഏറിയാലും പിറ്റേന്ന്‌ കിടക്കയില്‍ കിടന്നുപോകാതെ സപ്ന തന്നെ രക്ഷിയ്ക്കുന്നു.
രാവിലെ എട്ടരയോടെ കൊള്ളാവുന്ന ഒരു മനുഷ്യനാക്കി അവള്‍ തന്നെ ഓഫീസിലേയ്ക്കയയ്ക്കുന്നു. സത്യത്തില്‍ ജീവിയ്ക്കാന്‍ പഠിപ്പിച്ചതുതന്നെ ഭാര്യയാണ്‌.
നോക്ക്‌-ദിനേശ്‌ ബീഡിയിലോ ഏറിയാല്‍ സിസറിലോ ഒതുങ്ങിനിന്ന ഒരു ശീലം. അത്‌ വില്‍സിലേയ്ക്ക്‌ വളര്‍ത്തിയതുപോലും അവളാണ്‌.
ഭാര്യയെ പറ്റിയുള്ള ഓരോ ഓര്‍മ്മയും മാത്യൂസിന്‌ അഭിമാനമുളവാക്കി.
ഒരു നല്ല ഭാര്യയെ ലഭിയ്ക്കുകയെന്നത്‌ ചില്ലറക്കാര്യമല്ല.
3.നൌഷാദ്‌ റാഫിയെന്ന...
ഉറക്കത്തിണ്റ്റെ അവസാന അടരില്‍ കൈകള്‍ കാലിന്നിടയില്‍ തിരുകി ഒരു ലൈംഗികകേളിയുടെ സ്വപ്നത്തില്‍ അഭിരമിയ്ക്കുകയായിരുന്നു നൌഷാദ്‌ റാഫി.
മുഖം വലിഞ്ഞുമുറുകിയും, പുതപ്പിന്നടിയില്‍ നിന്ന്‌ പുറത്തുപോയ കാലിണ്റ്റെ വിരലുകള്‍ പര്‍സ്പരം ഇണചേര്‍ത്തും, വളഞ്ഞുകൂടി തന്നിലേയ്ക്ക്‌ ചൂഴുന്ന നൌഷാദ്‌റാഫിയെ, പുറത്തുനിന്ന്‌ കാണുന്ന നമ്മെപ്പോലൊരാള്‍ക്ക്‌ അയാള്‍ ഇത്തരമൊരു സ്വപ്നമാണ്‌ കണ്ടുകൊണ്ടിരിയ്ക്കുന്നത്‌ എന്നേ ഊഹിയ്ക്കാനാവൂ.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അനുഷ്ടാനം പോലുള്ള ഒരു ലൈംഗികത, ഒരു ജാരകഥയില്‍ സങ്കല്‍പിയ്ക്കുക വയ്യ. അത്‌ അത്യന്തം സംഘര്‍ഷ ഭരിതവും ആര്‍ജ്ജവ പൂര്‍ണ്ണവുമായിരിയ്ക്കണം. അത്തരം ഒരാനന്ദത്തിലേയ്ക്ക്‌ ആഴ്ന്നു പോവുകയാണ്‌ അയാള്‍.
ഈ സമയം അയാളെ കൂടുതല്‍ ആനന്ദിപ്പിച്ചുകൊണ്ട്‌ ഒരു പല്ലി ചിലച്ചു.
സത്യം...
ഇതുമുഴുവന്‍ സത്യം തന്നെ.
അയാള്‍ ഗൌളിശാസ്ത്ര പ്രകാരമഉള്ള പല്ലിചിലപ്പിണ്റ്റെ സ്ഥാനനിര്‍ണ്ണയത്തിനായി ജിജ്ഞാസുവായി.
പല്ലി പിന്നെയും ചിലയ്ക്കുന്നു.
ഗൌളിയുടെ സ്ഥാനം അന്വേഷിച്ചന്വേഷിച്ച്‌ നൌഷാദ്‌ റാഫി ഉണര്‍വ്വിലേയ്ക്ക്‌ വന്നു. കിടന്ന കിടപ്പില്‍ കയ്യെത്തിച്ച്‌ അയാള്‍ റസീവറെടുത്തു.
ഈ ആണുങ്ങളൊക്കെ ഒരു പോലാ..
ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ വായില്‍ സ്വരുക്കൂടിയ വൃത്തികെട്ട ഉമിനീരിറക്കി, നൌഷാദ്‌ റാഫി. ഇവിടൊരാളെ കുത്തിപ്പൊക്കി ക്കൂസിലേയ്ക്ക്‌ വിട്ടതേയൊള്ളു ഞാന്‍. കട്ടിലീന്ന്‌ വലിച്ചുപറിയ്ക്കേണ്ടി വന്നു. ഇയാളെ എങ്ങനാ ഞാനിനിയൊന്ന്‌ എണീപ്പിച്ചെടുക്കുന്നേ... ?
ഓ.കെ സപ്ന. ഞാനെഴുന്നേറ്റു കഴിഞ്ഞു. ഉറക്കത്തീന്ന്‌ വിട്ടുകിട്ടാനെ പാടൊള്ളു. ഞാനിതാ റെഡി.
നല്ല കുട്ടി. സപ്ന മരിയ മാത്യൂസ്‌ ഓര്‍മ്മിപ്പിച്ചു. സമയം തെറ്റരുത്‌. ഷാര്‍പ്‌ ടെന്നോക്ളോക്ക്‌.

ഇപ്പോള്‍ സപ്ന റെഡിയാണ്‌. അവളുടെ ജോലികള്‍ ഒക്കെ ഒതുങ്ങി. കണ്ണഴുതി പൊട്ടുതൊട്ട്‌, ചുണ്ടുകള്‍ വല്ലാത്തൊരു വശ്യതയേടെ അവള്‍ കാത്തു നില്‍ക്കുകയാണ്‌.
മാത്യൂസ്‌ വര്‍ഗീസാകട്ടെ, താന്‍ വലിച്ചുകൊണ്ടിരുന്ന വില്‍സിണ്റ്റെ പുക ഹൃദയത്തിലേയ്ക്ക്‌ ചേര്‍ത്തുവച്ചുകെണ്ട്്‌ ഓഫീസിലേയ്ക്ക്‌ കയറാന്‍ തുടങ്ങുന്നു.
നൌഷാദ്‌ റാഫി സപ്നയ്ക്ക്‌ നല്‍കിയ വാഗ്ദാനം പാലിച്ചുകൊണ്ട്‌ കൃത്യ പത്തുമണിയ്ക്ക്‌ എത്തത്തക്കവിധം തണ്റ്റെ മാരുതിയുടെ ഡ്രൈവിങ്ങ്‌ സീറ്റിലിരിയ്ക്കുന്നു. പതിവുപോലെ, അയാള്‍ ആദ്യം തന്നെ സ്റ്റീരിയോ ഓണാക്കി.
അതേസമയം തന്നെ വലതുവശത്ത്‌ അനാഥമായി കിടന്ന മൊബൈല്‍ ഫോണ്‍ ചിലയ്ക്കുകയും ചെയ്തു. സ്റ്റീരിയോയുടെ വോള്യം കുറച്ചശേഷം അയാള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്തു.
ഓഫീസിനോടു ചേര്‍ന്നുള്ള എസ്‌.ടി.ഡി ബൂത്തിലെ ചില്ലുകൂട്ടിലെ സ്വകാര്യതയില്‍ പതുങ്ങി നിന്നുകൊണ്ട്‌ മാത്യൂസ്‌ വര്‍ഗ്ഗീസ്‌ പറഞ്ഞു.
അളിയാ..ഇത്‌ ഞാനാ. മാത്യൂസ്‌.
അതിരാവിലെ ഭാര്യ. ദേ..ഇപ്പം ഭര്‍ത്താവും. ഞാന്‍ മറന്നിട്ടൊന്നൂല്ലാ...ണ്റ്റെ മാഷേ..ദാണ്ടേ പുറപ്പെടുവാ.. നിന്നെ ഞങ്ങള്‍ക്കറീല്ലേ മോനേ.. നിങ്ങടെ ടൈംടേബിളൊക്കെ മാറിപ്പോവാന്‍ എത്ര നേരം വേണം?
ഒന്നാം ഗിയറിലേയ്ക്കിട്ട മാരുതി നിശബ്ദമായി മുന്നോട്ടു കുതിയ്ക്കുമ്പോള്‍ നൌഷാദ്‌ റാഫി ചോദിച്ചു. അതെന്താ മാഷെ, അങ്ങനെ പറയണെ... നമ്മ്ടെ ചോറല്ലേ മാഷേ ഇത്‌?
ശരിശരി...താന്‍ വേഗം ചെല്ല്‌..എനിയ്ക്ക്‌ സമയമായി.
ഇന്ന്‌ എന്തിനാ മാഷേ,.സമയനിഷ്ഠ? സമയത്തില്‍ കടുംപിടുത്തമുള്ള തണ്റ്റെ എം.ഡി രമണിശ്രീവാസ്തവയുടെ എല്ലാ കടുംപിടുത്തങ്ങളും നമ്മളിന്ന്‌ പൊളിയ്ക്കില്ലേ....ഹാഹാഹാ..
ഹാഹാഹാഹ...മാത്യൂസും ചിരിച്ചു.
ശ്രീവാസ്തവയുടെ കൂടെ കെടന്ന്‌, അയാളുടെ പെണ്ണുംപിള്ളേടെ വീക്നെസ്‌ ചോര്‍ത്തിയ നിങ്ങടെ ഭാര്യയെ സമ്മതിയ്ക്കണെണ്റ്റെ മാഷേ...
ചോര്‍ത്തിയതൊന്നുമല്ലെടോ. അയാള്‌ പറഞ്ഞതാണ്‌...കൊറേക്കാലമായി പറയണൂ..തന്നോടയാള്‍ക്ക്‌ പറയാന്‍ ഒരു...ഒരു..ഹാഹാഹാ..
നൌഷാദ്‌ റാഫിയുടെ മാരുതി ഗേറ്റുകടന്നുവരുമ്പോള്‍ സപ്ന ആലോചിച്ചുകൊണ്ടിരുന്നത്‌, പ്രീഡിഗ്രിയ്ക്ക്‌ പഠിയ്ക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയിലെ ഒരു രാത്രിയെ പ്പറ്റിയാണ്‌. അന്ന്‌ ബി.കോമിലെ ശ്രീജാമേനോണ്റ്റെ സ്വര്‍ണ്ണവള കൊണ്ട്‌ മുറിഞ്ഞപാട്‌, ഇപ്പോഴും സപ്ന മരിയാമാത്യൂസിണ്റ്റെ മുലക്കണ്ണിലുണ്ട്‌. ശ്രീവാസ്തവയായെലെന്ത്‌, രമണി ശ്രീവാസ്തവയായാലെന്ത്‌

അലാറം,സൈറണ്‍ എന്നിങ്ങനെ..

കഥ
അലാറം,സൈറണ്‍ എന്നിങ്ങനെ..
സുരേഷ്‌ കീഴില്ലം

അലാറം ഒരു കൂട്ടനിലവിളിയാണ്‌.
ഒത്തിരിപടികള്‍ കയറിവേണം വീട്ടിലേയ്ക്ക്‌ ചെല്ലുവാന്‍.
മാമ്പൂമണമുള്ള നാട്ടുവഴിയിലൂടെ,ഒരു മൂളിപ്പാട്ടും പാടിമെല്ലെയങ്ങനെ... പടികള്‍ക്ക്‌ താഴെച്ചെല്ലുമ്പോഴാണ്‌ ഒരു കൂട്ടനിലവിളി.
ആരൊക്കെയാണ്‌ ഈ കരയുന്നത്‌?ശരിക്കും ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുക തന്നെയാണ്‌. പിന്നെ സൈറണ്‍ എന്ന വ്യാളീവക്ത്രത്തിലേയ്ക്ക്‌ സ്വയം ബലിയാടാകും വരെയുള്ള ജീവിതത്തിണ്റ്റേയും മരണത്തിണ്റ്റേയും മദ്ധ്യത്തിലുള്ള ഒട്ടിടനേരം.
പല്ലുതേപ്പ്‌.
പത്രപാരായണത്തിനൊപ്പം തീരുന്ന കക്കൂസ്ജീവിതം.
കുളി.
ശല്ല്യമായി കയ്യില്‍ത്തൂങ്ങി,പള്ളിക്കൂടത്തിലെ തലേന്നത്തെ ചരിത്രം മുഴുവന്‍ പറയുന്ന മകള്‍. പലചരക്കുകടയിലേയ്ക്കുള്ള പറ്റുപടി കുറിപ്പടിയും,മോളടുത്തില്ലെങ്കില്‍.....ബസ്സിനു സമയമായില്ലെങ്കില്‍....എങ്കിലൊക്കെ മാത്രം ഭാര്യയില്‍ നിന്ന്‌ പിടിച്ചുവാങ്ങുന്ന ക്ളോസപ്പ്‌ ഗന്ധമുള്ള ഒറ്റച്ചുമ്പനവും.
-ഒറ്റച്ചുമ്പനം മാത്രം.
സൈറണ്‍-അത്‌ തലയ്ക്കുമേല്‍ ചാഞ്ചാടുന്ന കൊടുവാളാകുന്നു.
ഇനിയങ്ങോങ്ങോട്ടു നിലവിളിയില്ല.
നിശബ്ദത.
നൂറുനൂറായിരം യന്ത്രങ്ങളുടെ നിലവിളികള്‍ കൊണ്ടു മുഖരിതമായ നിശബ്ദ്ത.
നാമിനി ജീവിയ്ക്കാന്‍ തുടങ്ങുകയാണ്‌

Saturday, September 15, 2007

ഒറ്റ്‌

കഥ
ഒറ്റ്‌
സുരേഷ്‌ കീഴില്ലം
ഈ മുപ്പതുവെള്ളിക്കാശിന്‌ ഇത്തവണ ഞാന്‍ ആരെയാണ്‌ ഒറ്റുകൊടുക്കേണ്ടത്‌ . യൂദാസ്‌ ചോദിച്ചു. ഇത്‌ ഒറ്റുകാശല്ല.നിനക്കുള്ള നഷ്ടപരിഹാരമാണ്‌. അവര്‍ പറഞ്ഞു. ഒരു ബോട്ടില്‍ എം.സി.ബി യില്‍ കുഴയുന്ന അവസാന അത്താഴത്തിന്‌,എച്ച്‌.ഐ.വി പോസിറ്റീവ്‌ രക്തമുള്ള ഒരുവളുമായി ഒടുക്കത്തെ അന്തിക്കൂട്ടിന്‌.... അതെ-ഇത്‌ നിനക്കുള്ള നഷ്ടപരിഹാരമാണ്‌. ഇത്തവണ നീ ഒറ്റുകൊടുക്കേണ്ടത്‌ നിന്നെത്തന്നെയാണ്‌. പിന്നെ അവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. യൂദാസിനും ചിരി പൊട്ടി.