Sunday, September 23, 2007

പിമ്പ്‌

ചെറുകഥ
പിമ്പ്‌
സുരേഷ്‌ കീഴില്ലം
1. സപ്ന മരിയ എന്ന ഭാര്യ
സപ്ന മരിയ മാത്യൂസ്‌ ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്‌ അവളുടെ ഭര്‍ത്താവിനെയല്ല.
അയാള്‍ ഷാര്‍പ്പ്‌ എയിറ്റ്‌ തേര്‍ട്ടിയ്ക്ക്‌ തന്നെ ഓഫീസിലേയ്ക്ക്‌ തിരിച്ചിരുന്നു. അയാളെ സപ്ന ഓഫീസിലേയ്ക്ക്‌ അയച്ചിരുന്നു. കൃത്യസമയത്ത്‌ അങ്ങേരെ ഓഫിസിലേയ്ക്ക്‌ അയക്കാന്‍ സപ്ന പെടുന്നപാട്‌ ചെറുതല്ല.
എട്ടരയ്ക്ക്‌ ഓഫീസിലേയ്ക്ക്‌ പോകേണ്ട അയാള്‍ ഏഴുമണി വരെ ബോധംകെട്ടു തന്നെയാണ്‌ ഉറങ്ങുന്നത്‌. അടുക്കളയില്‍ നിന്ന്‌ ഓരോ പത്തുമിനിട്ടിടവിട്ട്‌ അവള്‍ വന്ന്‌ അയാളെ വിളിച്ചുകൊണ്ടിരിയ്ക്കണം. ഒരു സാധാരണ ഗുമസ്തണ്റ്റെ ആലസ്യത്തോടെ അയാള്‍ പിന്നെയും ആ കിടപ്പ്‌ തുടരും.
തലേന്ന്‌ എന്തുമലമറിച്ചിട്ടാണ്‌ ഇങ്ങേര്‍ക്കിത്ര ക്ഷീണം എന്ന ക്രോധത്തോടെ ഒടുവില്‍ സപ്ന അയാളെ കട്ടിലില്‍ നിന്ന്‌ അടര്‍ത്തിമാറ്റുന്നു.
ന്യൂസ്പേപ്പര്‍ കയ്യില്‍പിടിപ്പിച്ച്‌ കക്കൂസിലേയ്ക്ക്‌ തള്ളുന്നു.
അടുക്കളയില്‍ നിന്ന്‌ ഓരോ അഞ്ചുമിനിറ്റിടവിട്ട്‌ വന്ന്‌ ബാത്ത്‌റൂമിണ്റ്റെ കതകില്‍ ഇടിയ്ക്കുന്നു. ഇത്രയൊക്കെ ബുദ്ധിമുട്ടിയാണ്‌ സപ്ന തണ്റ്റെ ഭര്‍ത്താവിനെ കൃത്യസമയത്ത്‌ ഓഫീസില്‍ അയയ്ക്കുന്നത്‌. എല്ലാം കഴിഞ്ഞ്‌ പോകാന്‍ നേരം തണ്റ്റെ പഴയ സ്കൂട്ടര്‍ സ്റ്റാണ്റ്റില്‍ നിന്നിറക്കി പതിവുപോലെ, പെട്രോളിറങ്ങാന്‍ അയാളത്‌ ചെരിച്ചുപിടിയ്ക്കും. അതുകാണുമ്പോള്‍ സപ്നയ്ക്ക്‌ വല്ലാത്തൊരു അശ്ളീലം തോന്നും. (സപ്ന മരിയ മാത്യൂസ്‌ സാറാ ജോസഫിണ്റ്റെ സ്കൂട്ടര്‍ എന്ന വായിച്ചിട്ടില്ല, കെട്ടോ. അവള്‍ ഒരു ഫെമിനിസ്റ്റുമല്ല).
ആയാസപ്പെട്ട്‌ അയാള്‍ കിക്കറടിയ്ക്കുന്നു.
സ്റ്റാര്‍ട്ടാവില്ല.
പിന്നെയും വണ്ടി ചെരിച്ചുപിടിയ്ക്കുന്നു.
ഇതൊക്കെ എത്ര അസഹ്യമായാലും അയാള്‍ ഗേറ്റുകടന്നു പോകവെ, കൈവീശി യാത്രാമംഗളം നേര്‍ന്നിട്ടേ അവള്‍ വീടിന്നകത്തേയ്ക്ക്‌ പോകൂ...
ഇനി അടുക്കള ജോലികളൊക്കെ ഒതുക്കി, കുളിച്ചൊരുങ്ങി സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്ക്കുകയാണ്‌. സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്ക്കുന്നത്‌ അവളുടെ ഭര്‍ത്താവിനെയല്ല.
കൃത്യം പത്തുമണിയ്ക്ക്‌, ഒരു കള്ളനെപ്പോലെ പതുങ്ങി നൌഷാദ്‌ റാഫിയുടെ ഗ്രേ കളര്‍ മാരുതി വരും. സപ്ന കൂടുതല്‍ ഉത്സാഹവതിയായി.
2. മാത്യൂസ്‌ വര്‍ഗീസ്‌ എന്ന ഭര്‍ത്താവ്‌
കൃത്യം ഒമ്പത്‌ മുപ്പതിന്‌ ഓഫീസിലെത്തി ചേര്‍ന്ന മാത്യൂസ്‌ വര്‍ഗീസ്‌ സ്കൂട്ടര്‍ ഓഫീസിനു മുന്നില്‍ പാര്‍ക്കുചെയ്തു.
ഇന്നും പതിവുപോലെ അയാള്‍ നേരത്തെ തന്നെ ഓഫീസിലെത്തിയിരിയ്ക്കുകയാണ്‌.ഒരു സിഗററ്റ്‌ വലിച്ച്‌ ഫ്രഷായി പതുക്കെ ചെയറിലേയ്ക്ക്‌ ചെന്നാല്‍ മതി. ഇനിയും അരമണിക്കൂറ്‍ കൂടി സമയമുണ്ട്‌.
വിവാഹം കഴിഞ്ഞ്‌ ഒരിയ്ക്കല്‍ പോലും അയാള്‍ ഓഫീസില്‍ കൃത്യസമയം പാലിയ്ക്കാതിരുന്നിട്ടില്ല.
അത്‌ തീര്‍ച്ചയായും അയാളുടെ മിടുക്കൊന്നുമല്ലെന്ന്‌ അയാള്‍ക്ക്‌ തന്നെ ബോദ്ധ്യമുണ്ട്‌. അയാളുടെ ഭാര്യ അത്ര സമര്‍ത്ഥയാണ്‌. തലേന്നത്തെ കമ്പനി എത്ര ഏറിയാലും പിറ്റേന്ന്‌ കിടക്കയില്‍ കിടന്നുപോകാതെ സപ്ന തന്നെ രക്ഷിയ്ക്കുന്നു.
രാവിലെ എട്ടരയോടെ കൊള്ളാവുന്ന ഒരു മനുഷ്യനാക്കി അവള്‍ തന്നെ ഓഫീസിലേയ്ക്കയയ്ക്കുന്നു. സത്യത്തില്‍ ജീവിയ്ക്കാന്‍ പഠിപ്പിച്ചതുതന്നെ ഭാര്യയാണ്‌.
നോക്ക്‌-ദിനേശ്‌ ബീഡിയിലോ ഏറിയാല്‍ സിസറിലോ ഒതുങ്ങിനിന്ന ഒരു ശീലം. അത്‌ വില്‍സിലേയ്ക്ക്‌ വളര്‍ത്തിയതുപോലും അവളാണ്‌.
ഭാര്യയെ പറ്റിയുള്ള ഓരോ ഓര്‍മ്മയും മാത്യൂസിന്‌ അഭിമാനമുളവാക്കി.
ഒരു നല്ല ഭാര്യയെ ലഭിയ്ക്കുകയെന്നത്‌ ചില്ലറക്കാര്യമല്ല.
3.നൌഷാദ്‌ റാഫിയെന്ന...
ഉറക്കത്തിണ്റ്റെ അവസാന അടരില്‍ കൈകള്‍ കാലിന്നിടയില്‍ തിരുകി ഒരു ലൈംഗികകേളിയുടെ സ്വപ്നത്തില്‍ അഭിരമിയ്ക്കുകയായിരുന്നു നൌഷാദ്‌ റാഫി.
മുഖം വലിഞ്ഞുമുറുകിയും, പുതപ്പിന്നടിയില്‍ നിന്ന്‌ പുറത്തുപോയ കാലിണ്റ്റെ വിരലുകള്‍ പര്‍സ്പരം ഇണചേര്‍ത്തും, വളഞ്ഞുകൂടി തന്നിലേയ്ക്ക്‌ ചൂഴുന്ന നൌഷാദ്‌റാഫിയെ, പുറത്തുനിന്ന്‌ കാണുന്ന നമ്മെപ്പോലൊരാള്‍ക്ക്‌ അയാള്‍ ഇത്തരമൊരു സ്വപ്നമാണ്‌ കണ്ടുകൊണ്ടിരിയ്ക്കുന്നത്‌ എന്നേ ഊഹിയ്ക്കാനാവൂ.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അനുഷ്ടാനം പോലുള്ള ഒരു ലൈംഗികത, ഒരു ജാരകഥയില്‍ സങ്കല്‍പിയ്ക്കുക വയ്യ. അത്‌ അത്യന്തം സംഘര്‍ഷ ഭരിതവും ആര്‍ജ്ജവ പൂര്‍ണ്ണവുമായിരിയ്ക്കണം. അത്തരം ഒരാനന്ദത്തിലേയ്ക്ക്‌ ആഴ്ന്നു പോവുകയാണ്‌ അയാള്‍.
ഈ സമയം അയാളെ കൂടുതല്‍ ആനന്ദിപ്പിച്ചുകൊണ്ട്‌ ഒരു പല്ലി ചിലച്ചു.
സത്യം...
ഇതുമുഴുവന്‍ സത്യം തന്നെ.
അയാള്‍ ഗൌളിശാസ്ത്ര പ്രകാരമഉള്ള പല്ലിചിലപ്പിണ്റ്റെ സ്ഥാനനിര്‍ണ്ണയത്തിനായി ജിജ്ഞാസുവായി.
പല്ലി പിന്നെയും ചിലയ്ക്കുന്നു.
ഗൌളിയുടെ സ്ഥാനം അന്വേഷിച്ചന്വേഷിച്ച്‌ നൌഷാദ്‌ റാഫി ഉണര്‍വ്വിലേയ്ക്ക്‌ വന്നു. കിടന്ന കിടപ്പില്‍ കയ്യെത്തിച്ച്‌ അയാള്‍ റസീവറെടുത്തു.
ഈ ആണുങ്ങളൊക്കെ ഒരു പോലാ..
ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ വായില്‍ സ്വരുക്കൂടിയ വൃത്തികെട്ട ഉമിനീരിറക്കി, നൌഷാദ്‌ റാഫി. ഇവിടൊരാളെ കുത്തിപ്പൊക്കി ക്കൂസിലേയ്ക്ക്‌ വിട്ടതേയൊള്ളു ഞാന്‍. കട്ടിലീന്ന്‌ വലിച്ചുപറിയ്ക്കേണ്ടി വന്നു. ഇയാളെ എങ്ങനാ ഞാനിനിയൊന്ന്‌ എണീപ്പിച്ചെടുക്കുന്നേ... ?
ഓ.കെ സപ്ന. ഞാനെഴുന്നേറ്റു കഴിഞ്ഞു. ഉറക്കത്തീന്ന്‌ വിട്ടുകിട്ടാനെ പാടൊള്ളു. ഞാനിതാ റെഡി.
നല്ല കുട്ടി. സപ്ന മരിയ മാത്യൂസ്‌ ഓര്‍മ്മിപ്പിച്ചു. സമയം തെറ്റരുത്‌. ഷാര്‍പ്‌ ടെന്നോക്ളോക്ക്‌.

ഇപ്പോള്‍ സപ്ന റെഡിയാണ്‌. അവളുടെ ജോലികള്‍ ഒക്കെ ഒതുങ്ങി. കണ്ണഴുതി പൊട്ടുതൊട്ട്‌, ചുണ്ടുകള്‍ വല്ലാത്തൊരു വശ്യതയേടെ അവള്‍ കാത്തു നില്‍ക്കുകയാണ്‌.
മാത്യൂസ്‌ വര്‍ഗീസാകട്ടെ, താന്‍ വലിച്ചുകൊണ്ടിരുന്ന വില്‍സിണ്റ്റെ പുക ഹൃദയത്തിലേയ്ക്ക്‌ ചേര്‍ത്തുവച്ചുകെണ്ട്്‌ ഓഫീസിലേയ്ക്ക്‌ കയറാന്‍ തുടങ്ങുന്നു.
നൌഷാദ്‌ റാഫി സപ്നയ്ക്ക്‌ നല്‍കിയ വാഗ്ദാനം പാലിച്ചുകൊണ്ട്‌ കൃത്യ പത്തുമണിയ്ക്ക്‌ എത്തത്തക്കവിധം തണ്റ്റെ മാരുതിയുടെ ഡ്രൈവിങ്ങ്‌ സീറ്റിലിരിയ്ക്കുന്നു. പതിവുപോലെ, അയാള്‍ ആദ്യം തന്നെ സ്റ്റീരിയോ ഓണാക്കി.
അതേസമയം തന്നെ വലതുവശത്ത്‌ അനാഥമായി കിടന്ന മൊബൈല്‍ ഫോണ്‍ ചിലയ്ക്കുകയും ചെയ്തു. സ്റ്റീരിയോയുടെ വോള്യം കുറച്ചശേഷം അയാള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്തു.
ഓഫീസിനോടു ചേര്‍ന്നുള്ള എസ്‌.ടി.ഡി ബൂത്തിലെ ചില്ലുകൂട്ടിലെ സ്വകാര്യതയില്‍ പതുങ്ങി നിന്നുകൊണ്ട്‌ മാത്യൂസ്‌ വര്‍ഗ്ഗീസ്‌ പറഞ്ഞു.
അളിയാ..ഇത്‌ ഞാനാ. മാത്യൂസ്‌.
അതിരാവിലെ ഭാര്യ. ദേ..ഇപ്പം ഭര്‍ത്താവും. ഞാന്‍ മറന്നിട്ടൊന്നൂല്ലാ...ണ്റ്റെ മാഷേ..ദാണ്ടേ പുറപ്പെടുവാ.. നിന്നെ ഞങ്ങള്‍ക്കറീല്ലേ മോനേ.. നിങ്ങടെ ടൈംടേബിളൊക്കെ മാറിപ്പോവാന്‍ എത്ര നേരം വേണം?
ഒന്നാം ഗിയറിലേയ്ക്കിട്ട മാരുതി നിശബ്ദമായി മുന്നോട്ടു കുതിയ്ക്കുമ്പോള്‍ നൌഷാദ്‌ റാഫി ചോദിച്ചു. അതെന്താ മാഷെ, അങ്ങനെ പറയണെ... നമ്മ്ടെ ചോറല്ലേ മാഷേ ഇത്‌?
ശരിശരി...താന്‍ വേഗം ചെല്ല്‌..എനിയ്ക്ക്‌ സമയമായി.
ഇന്ന്‌ എന്തിനാ മാഷേ,.സമയനിഷ്ഠ? സമയത്തില്‍ കടുംപിടുത്തമുള്ള തണ്റ്റെ എം.ഡി രമണിശ്രീവാസ്തവയുടെ എല്ലാ കടുംപിടുത്തങ്ങളും നമ്മളിന്ന്‌ പൊളിയ്ക്കില്ലേ....ഹാഹാഹാ..
ഹാഹാഹാഹ...മാത്യൂസും ചിരിച്ചു.
ശ്രീവാസ്തവയുടെ കൂടെ കെടന്ന്‌, അയാളുടെ പെണ്ണുംപിള്ളേടെ വീക്നെസ്‌ ചോര്‍ത്തിയ നിങ്ങടെ ഭാര്യയെ സമ്മതിയ്ക്കണെണ്റ്റെ മാഷേ...
ചോര്‍ത്തിയതൊന്നുമല്ലെടോ. അയാള്‌ പറഞ്ഞതാണ്‌...കൊറേക്കാലമായി പറയണൂ..തന്നോടയാള്‍ക്ക്‌ പറയാന്‍ ഒരു...ഒരു..ഹാഹാഹാ..
നൌഷാദ്‌ റാഫിയുടെ മാരുതി ഗേറ്റുകടന്നുവരുമ്പോള്‍ സപ്ന ആലോചിച്ചുകൊണ്ടിരുന്നത്‌, പ്രീഡിഗ്രിയ്ക്ക്‌ പഠിയ്ക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയിലെ ഒരു രാത്രിയെ പ്പറ്റിയാണ്‌. അന്ന്‌ ബി.കോമിലെ ശ്രീജാമേനോണ്റ്റെ സ്വര്‍ണ്ണവള കൊണ്ട്‌ മുറിഞ്ഞപാട്‌, ഇപ്പോഴും സപ്ന മരിയാമാത്യൂസിണ്റ്റെ മുലക്കണ്ണിലുണ്ട്‌. ശ്രീവാസ്തവയായെലെന്ത്‌, രമണി ശ്രീവാസ്തവയായാലെന്ത്‌

1 comment:

akberbooks said...

പല്ലുതേപ്പ്‌,കക്കൂസ്‌ ഇവ ആവര്‍ത്തിക്കുന്നു.(സുജിത്‌)